ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി; നിർണായകം

ഉണ്ണിക്കൃഷ്‌ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഗോവർധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തതെന്നാണ് വിവരം.

By Senior Reporter, Malabar News
Unnikrishnan Potty
Ajwa Travels

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി. ഉണ്ണിക്കൃഷ്‌ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഗോവർധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തതെന്നാണ് വിവരം.

സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണിക്കൃഷ്‌ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്ക് കൈമാറിയെന്നാണ് ഗോവർധന്റെ മൊഴി. അത്രയും സ്വർണം ജ്വല്ലറിയിൽ നിന്ന് കണ്ടെത്തിയോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ശബരിമലയിൽ നിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെത്താൻ അന്വേഷണ സംഘം ഇന്നലെയാണ് ബെല്ലാരിയിലെത്തിയത്.

ഉണ്ണിക്കൃഷ്‌ണൻ പോറ്റി വിൽപ്പന നടത്തിയ സ്വർണം ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന്റെ കൈയ്യിലുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ബെംഗളൂരുവിലും ബെല്ലാരിയിലുമായി തെളിവെടുപ്പ് നടത്തുകയായിരുന്നു. സ്വർണം കണ്ടെടുത്തതോടെ ഗോവർധനെ കേസിൽ സാക്ഷിയാക്കാനാണ് എസ്ഐടിയുടെ നീക്കം.

സ്വർണം വിറ്റെന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി എസ്‌പി ശശിധരനോട് സമ്മതിച്ചിരുന്നു. ഇത് വാങ്ങിയെന്ന് ഗോവർധനയും മൊഴി നൽകിയതോടെയാണ് തൊണ്ടിമുതൽ വീണ്ടെടുക്കാൻ വഴി തെളിഞ്ഞത്. തൊണ്ടിമുതൽ കിട്ടിയതോടെ ഗൂഡാലോചനയ്‌ക്കൊപ്പം പൊതുമുതൽ മോഷ്‌ടിച്ച് വിറ്റെന്ന കേസും ചുമത്തും. സ്വർണം കൊടുത്തുവിട്ടവരും തീരുമാനമെടുത്തവരും പ്രതികളാകും.

Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE