നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം; ബാര ജില്ലയിൽ ഏറ്റുമുട്ടൽ, കർഫ്യൂ

By Senior Reporter, Malabar News
Nepal Protest
(Image Courtesy: NDTV)
Ajwa Travels

കാഠ്‌മണ്ഡു: രണ്ടുമാസത്തെ ഇടവേളക്ക് ശേഷം നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം. ബുധനാഴ്‌ച നേപ്പാളിലെ ബാര ജില്ലയിലാണ് യുവാക്കളുടെ സംഘവും സിപിഎൻ-യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതേതുടർന്ന് മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

പിന്നാലെ പ്രതിഷേധക്കാരും പോലീസുമായും പുലർച്ചെ ഏറ്റുമുട്ടലുണ്ടായി. ആറ് പ്രതിഷേധക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. 2026 മാർച്ച് അഞ്ചിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ- യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്.

സിമാര വിമാനത്താവളത്തിന് സമീപം സംഘർഷം രൂക്ഷമായതിനെ തുടർന്ന് പോലീസ് കണ്ണീർവാതക പ്രയോഗവും നടത്തി. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. സെപ്‌തംബറിൽ നടന്ന ജെൻ സീ കലാപത്തിൽ 76 പേരാണ് നേപ്പാളിൽ കൊല്ലപ്പെട്ടത്. പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയും യുഎംഎൽ ചെയർമാനുമായ കെപി ശർമ ഒലി രാജിവെച്ചിരുന്നു.

Most Read| സീറ്റ് വിഭജനം; കാസർഗോഡ് ഡിസിസിയിൽ തമ്മിലടി, നേതാക്കൾ പരസ്‌പരം ഏറ്റുമുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE