തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ ഗവർണർ-സർക്കാർ സമവായമായി. സിസ തോമസിനെ സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ചു. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും നിയമിച്ചു. ഇത് സംബന്ധിച്ച് ലോക്‌ഭവൻ വിജ്‌ഞാപനം പുറത്തിറക്കി.
നാളെ സുപ്രീം കോടതിയെ തീരുമാനം അറിയിക്കും. ഗവർണറുടെ നോമിനിയാണ് സിസ തോമസ്. ഗവർണർ- മുഖ്യമന്ത്രി കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് നിർണായക തീരുമാനം. ഇരുവരുടെയും നിയമനം നാലുവർഷത്തേക്കാണ്.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിക്കാനായിരുന്നു ഗവർണറുടെ ശുപാർശ. എന്നാൽ, ഇത് അംഗീകരിക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറായില്ല. ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെ നിയമിക്കാനാണ് ഗവർണറുടെ ശുപാർശ. ഇവിടുത്തേക്ക് മുഖ്യമന്ത്രി ചാൻസലർക്ക് കൈമാറിയ മുൻഗണനാ പാനലിൽ ഒന്നാം സ്‌ഥാനത്ത് ഡോ. സജി ഗോപിനാഥ് ആയിരുന്നു.
Most Read| വോട്ടെടുപ്പ് മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം നാളെ




































