‘കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’; പിണറായി വിജയനോട് ശിവകുമാർ

ബെംഗളൂരുവിൽ വൻതോതിൽ നടത്തിയ ഒഴിപ്പിക്കലിനെതിരെ മുഖ്യമന്ത്രി വിമർശനം നടത്തിയതിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രതികരണം.

By Senior Reporter, Malabar News
DK Shivakumar
Ajwa Travels

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ നടന്ന കുടിയൊഴിക്കൽ നടപടിയെച്ചൊല്ലി (ബുൾഡോസർ നടപടി) കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ വാക്‌പോര് മുറുകുന്നു. കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഡികെ ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവിൽ വൻതോതിൽ നടത്തിയ ഒഴിപ്പിക്കലിനെതിരെ മുഖ്യമന്ത്രി വിമർശനം നടത്തിയതിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രതികരണം. ബെംഗളൂരുവിലെ ഫക്കീർ കോളനിയിലും വാസിം ലേഔട്ടിലുമുണ്ടായ പൊളിച്ചുനീക്കാൻ അങ്ങേയറ്റം ഞെട്ടിക്കുന്നതും വേദനാജനകവുമെന്നാണ് വെള്ളിയാഴ്‌ച ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പിണറായി വിജയൻ വിമർശിച്ചത്.

എന്നാൽ, ബെംഗളൂരുവിലെ യാഥാർഥ്യം മുതിർന്ന നേതാവായ പിണറായി വിജയൻ മനസിലാക്കണമെന്ന് ഡികെ ശിവകുമാർ പറഞ്ഞു. പിണറായി വിജയന്റെ പരാമർശങ്ങൾ രാഷ്‌ട്രീയ താൽപര്യത്തോടെ ഉള്ളതാണെന്നും വസ്‌തുതകൾ അറിയാതെ പിണറായി തങ്ങളുടെ സംസ്‌ഥാനത്തിന്റെ കാര്യങ്ങളിൽ ഇടപെടരുതെന്നും തിരഞ്ഞെടുപ്പ് സമയത്തെ രാഷ്‌ട്രീയ ഗിമ്മിക്കുകളാണിതെന്നും ശിവകുമാർ കുറ്റപ്പെടുത്തി.

”ബെംഗളൂരുവിലെ യാഥാർഥ്യം പിണറായി വിജയൻ മനസിലാക്കണം. ഖരമാലിന്യം നിക്ഷേപിക്കാൻ നീക്കിവെച്ച അപകടകരമായ ക്വാറി കുഴിയായിരുന്നു ഈ സ്‌ഥലം. അത് അനധികൃതമായി കയ്യേറിയത്. ഇക്കാര്യം സർക്കാരിനും പ്രാദേശിക എംഎൽഎമാർക്കും അറിയാം. ദുരിതബാധിതരെ മാനുഷിക പരിഗണനയോടെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അവർക്ക് ബദൽ ഭവനസൗകര്യം നൽകും.

ഞങ്ങളുടെ ഭൂമി സംരക്ഷിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. അർഹരായവർക്ക് രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം വീടുകൾ നൽകാൻ തയ്യാറാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഞാനും ഉദ്യോഗസ്‌ഥരോട്‌ ആവശ്യപ്പെട്ട പ്രകാരം അവർ റിപ്പോർട് സമർപ്പിച്ചു. കേരളത്തിൽ നിന്നുള്ള ഞങ്ങളുടെ നേതാക്കൾ ഞാനുമായി സംസാരിച്ചു”- ശിവകുമാർ പറഞ്ഞു.

Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE