പ്ളസ് വൺ വിദ്യാർഥിനി ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; റാഗിങ് മൂലമെന്ന് കുടുംബം

By Senior Reporter, Malabar News
suicide
Rep. Image

പാലക്കാട്: പ്ളസ് വൺ വിദ്യാർഥിനിയെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ പഠിക്കുന്ന ഒറ്റപ്പാലം വരോട് പുതിയ കോവിലകം രാജേഷിന്റെ മകൾ രുദ്രയെ (16) ആണ് ഇന്നലെ രാത്രി ഒമ്പതുമണിയോടെ സ്‌കൂളിലെ പെൺകുട്ടികളുടെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്‌കൂളിലെ സീനിയർ വിദ്യർഥികളുടെ റാഗിങ് ഭയന്നാണ് രുദ്ര കഴിഞ്ഞതെന്ന് പിതാവ് പറയുന്നു. മകളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാജേഷ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഹോസ്‌റ്റൽ മെസിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ സഹപാഠികളാണ് രുദ്രയെ തൂങ്ങിയ നിലയിൽ കണ്ടത്.

പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. രുദ്രയുടേത് ആത്‍മഹത്യ തനെയാണെന്ന് നോർത്ത് പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം, കുടുംബത്തിൻറെ റാഗിങ് ആരോപണം സ്‌കൂൾ അധികൃതർ നിഷേധിച്ചു.

Most Read| സിൽവർ ലൈൻ ഇല്ല; അതിവേഗ റെയിലിന് കേന്ദ്ര നീക്കം, പൊന്നാനിയിൽ ഓഫീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE