നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം? വീട്ടുവളപ്പിൽ നിന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തി

നെടുങ്കണ്ടം പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടിയെയും മകൻ റെജിയെയും കുറച്ചു ദിവസമായി കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന.

By Senior Reporter, Malabar News
Double murder in Nedumkandam
Representation Image

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം നടന്നതായി സംശയം. പോലീസ് നടത്തിയ പരിശോധനയിൽ ശരീര ഭാഗങ്ങൾ കണ്ടെടുത്തു. നെടുങ്കണ്ടം പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.

മേരിക്കുട്ടിയെയും (70), മകൻ റെജിയെയും (48) കുറച്ചു ദിവസമായി കാണാനില്ലായിരുന്നു. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പോലീസ് വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ഇത് മേരിയുടെയും റെജിയുടെയും ആണെന്നാണ് സംശയം. ഇരുവരെയും കൊന്നു കുഴിച്ചുമൂടിയതാണോ എന്നാണ് സംശയിക്കുന്നത്.

ഫോറൻസിക് സംഘമെത്തി വിശദമായ പരിശോധന നടത്തും. മേരിക്കുട്ടിയും അവിവാഹിതരായ റെജിയും മറ്റൊരു മകനായ സജിയും ഒരുമിച്ചാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സഹോദരി സിനി വിവാഹിതയായി മറ്റൊരിടത്താണ് താമസം. നാട്ടുകാരുമായി ഇവർക്ക് വലിയ ബന്ധമില്ല. സഹോദരങ്ങൾ തമ്മിൽ പ്രശ്‌നം ഉള്ളതായാണ് വിവരം.

മേരിക്കുട്ടിയെയും റെജിയെയും കാണാതായപ്പോൾ നാട്ടുകാർ സജിയോട് വിവരം തിരക്കിയിരുന്നു. എന്നാൽ, ഇയാളുടെ പരസ്‌പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ നാട്ടുകാർ സിനിയെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സിനി പോലീസിൽ പരാതി നൽകുന്നതും വീട്ടുവളപ്പിൽ പരിശോധന നടത്തുന്നതും. അതിനിടെ, ഇന്നലെ മുതൽ സജിയെ കാണാതായി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE