പോലീസ് സ്‌റ്റേഷൻ ആക്രമണവും മർദ്ദനവും; 40ഓളം സൈനികർക്ക് എതിരെ കേസ്

ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലാണ് സംഭവം. അസിസ്‌റ്റന്റ്‌ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ സൈന്യത്തിന്റെ ഒരു വാഹനം പിടിച്ചെടുത്തതിനെ തുടർന്നാണ് സൈനികർ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ചു കയറിയത്.

By Senior Reporter, Malabar News
Kishtwar Police Station Attack
Representational Image

ശ്രീനഗർ: പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിക്കുകയും പോലീസ് സ്‌റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്‌ത സംഭവത്തിൽ 40ഓളം സൈനികർക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലാണ് സംഭവം. ഒരു കമാൻഡിങ് ഓഫീസറും മേജറും ഉൾപ്പടെയുള്ള സൈനികർക്കെതിരെയാണ് കേസ്.

കിഷ്‌ത്വാറിലെ അഥോലി പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ചു കയറി സ്‌റ്റേഷന് അകത്തുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്‌ഥരെയും പോലീസ് ഉദ്യോഗസ്‌ഥരെയും മർദ്ദിച്ചതിന് 17 രാഷ്‌ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫീസർ കേണൽ എൻ. അരുൺ ഗാന്ധി, മേജർ വികാസ് ശർമ, നായിബ് സുബേദാർ ശങ്കർ ഗുർഖെ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 40 സൈനികർക്ക് എതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ് കുമാർ ഭഗത്, അഥോലി പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസർ അമൃത് കടോച്ച് എന്നിവർ ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥർക്കാണ് സൈനികരുടെ മർദ്ദനമേറ്റത്.

അസിസ്‌റ്റന്റ്‌ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ സൈന്യത്തിന്റെ ഒരു വാഹനം പിടിച്ചെടുത്തതിനെ തുടർന്നാണ് സൈനികർ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ചു കയറിയത്. ആക്രമണ സമയത്ത് അവിടെയുണ്ടായിരുന്ന എആർടിഒയെയും അദ്ദേഹത്തിന്റെ പഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരെയും സൈന്യം മർദ്ദിച്ചതായും വാഹനങ്ങൾ തകർത്തതായും എഫ്‌ഐആറിൽ പറയുന്നു.

Most Read| വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE