മുംബൈ: സംസ്‌ഥാന സർക്കാർ നടപ്പിലാക്കിയ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് ഉള്ള സംവരണം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ട്വിറ്ററിൽ മലയാളത്തിലാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. സവർണ സംവരണം സംഘപരിവാർ അജണ്ടയാണെന്നും ഇത് പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
“സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്. അത് ഈ സംസ്‌ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക,”- ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്‌തു.
സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്. അത് ഈ സംസ്‌ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക @CMOkerala pic.twitter.com/ASxu1iix8F
— Chandra Shekhar Aazad (@BhimArmyChief) November 2, 2020
കഴിഞ്ഞ ദിവസം കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് ഭീം ആർമി പാർട്ടി കേരളപ്പിറവി മാർച്ചും ഉപവാസവും സംഘടിപ്പിച്ചിരുന്നു. യുഎപിഎ, സാമ്പത്തിക സംവരണം, ഭരണഘടന അട്ടിമറി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഭീം ആർമി പ്രതിഷേധം സംഘടിപ്പിച്ചത്.
National News: രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ചാലും ബിജെപിയുമായി സഖ്യമില്ല; മായാവതി
അതേസമയം മുന്നാക്ക സംവരണം നടപ്പാക്കാൻ കേരള പി എസ് സി തീരുമാനിച്ചു. സർക്കാർ ഉത്തരവിന് മുൻകാല പ്രാബല്യം നൽകിയാവും പി എസ് സി നടത്തുന്ന നിയമനങ്ങളിൽ ഇനി മുന്നോക്ക സംവരണം നടപ്പാക്കുക. മുന്നാക്ക സംവരണത്തിന് ഒക്‌ടോബർ 23 മുതൽ പ്രാബല്യം നൽകി നിയമനം നടത്താനാണ് ഇന്ന് ചേർന്ന പി എസ് സി യോഗത്തിൽ തീരുമാനമായത്.