മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലിൽ അമ്മയേയും മൂന്നു മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച രഹ്‌നയുടെ കുടുംബം ഭര്‍ത്താവ് വിനീഷിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു.
രഹ്‌നയുടെ അച്ഛന്‍ രാജന്‍കുട്ടിയാണ് വിനീഷിനെതിരെ പരാതിയുമായി എത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ട്. വിനീഷിന് മറ്റൊരു സ്‌ത്രീയുമായുളള ബന്ധമാണ് കുടുംബ പ്രശ്‌നങ്ങളുടെ കാരണമെന്നും പറയുന്നു. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും പറഞ്ഞു.
Malabar News: അന്തിക്കാട് നിധിന്‍ കൊലപാതക കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍
വിനീഷിന്റെ ഭാര്യ രഹ്‌ന, മക്കളായ 13 വയസുകാരന്‍ ആദിത്യന്‍, 11 വയസുകാരന്‍ അര്‍ജുന്‍ 7 വയസുകാരന്‍ അനന്തു എന്നിവരേയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു പേരുടേയും മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. ടാപ്പിങ് തൊഴിലാളിയായി വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്‌ഥലത്തായിരുന്നു. രഹ്‌നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.







































