സൂറിച്ച്: വനിതാ ഫുട്ബോൾ കളിക്കാരുടെ ക്ഷേമത്തിനായി ചരിത്ര പരമായ തീരുമാനവുമായി ഫിഫ. വനിതാ കളിക്കാർക്ക് ചുരുങ്ങിയത് 14 ആഴ്‌ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന് ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന് ശേഷം ചുരുങ്ങിയത് 8 ആഴ്‌ച അവധിയും നൽകും. പ്രസവാവധി കഴിഞ്ഞ് എത്തുന്ന കളിക്കാരെ വീണ്ടും മൽസരങ്ങൾക്ക് സജ്‌ജമാക്കാൻ ആവശ്യമായ പിന്തുണ നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
??♀️ The FIFA Council passed landmark reforms today to better protect female players and football coaches
? Here’s FIFA President Gianni Infantino with the details
— FIFA.com (@FIFAcom) December 4, 2020
“കളിക്കാരാണ് കളിയിലെ താരങ്ങൾ, അവരാണ് കളിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അവർക്ക് തിളങ്ങാൻ ഞങ്ങൾ വേദി ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാകേണ്ടതുണ്ട്. വനിതാ കളിക്കാരുടെ കാര്യം വരുമ്പോൾ അവരുടെ കരിയറിൽ കൂടുതൽ സ്‌ഥിരത കൊണ്ടുവരണം. ഉദാഹരണത്തിന്, അവർക്ക് പ്രസവാവധി എടുക്കേണ്ടതുണ്ടെങ്കിൽ അവർ വിഷമിക്കേണ്ടതില്ല”, ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫന്റിനോ അറിയിച്ചു. ഒരു വനിതാ താരത്തിന് പോലും ഒരിക്കലും ഗർഭധാരണത്തിന്റെ പേരിൽ ഏതെങ്കിലും തരത്തിലുള്ള പോരായ്‌മകൾ അനുഭവിക്കാൻ ഇടയാവരുതെന്നും ഫിഫ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം, പരിശീലകരുടെ ജോലി സ്‌ഥിരതക്ക് ഉപകാരപ്പെടുന്ന രീതിയിൽ പുതിയ നിയമങ്ങളും ഫിഫ ആലോചിക്കുന്നുണ്ട്. നിലവിൽ നടക്കുന്ന രീതിയിൽ 7 ടീമുകളെ വെച്ച് ഫിഫ ക്ളബ് ലോകകപ്പ് 2021ൽ ജപ്പാനിൽ വെച്ച് നടക്കുമെന്നും ഫിഫ അറിയിച്ചു.
Read also: മല്യയുടെ 14 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഫ്രാൻസിൽ ഇഡി കണ്ടുകെട്ടി