ന്യൂഡെൽഹി: മരട് ഫ്ളാറ്റ് കേസുകളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്ന് ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വാദം കേൾക്കുന്ന ദിവസം കേസിലെ നഷ്ടപരിഹാരം സംബന്ധിച്ച ഹരജികൾ കേൾക്കാമെന്നും കോടതി അറിയിച്ചു.
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് നിർമാതാക്കൾ നൽകിയ അപേക്ഷയിലാണ് കോടതി ഇന്ന് വാദം കേട്ടത്. പ്രാഥമിക നഷ്ടപരിഹാര വിതരണത്തിന് വേണ്ടി നിർമാതാക്കൾ നൽകേണ്ടിയിരുന്ന 61.5 കോടിയിൽ ഇത് വരെ നൽകിയത് 5 കോടിയിൽ താഴെയാണെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടി വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന നിർമാതാക്കളുടെ ആവശ്യം സമിതി തള്ളിയെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തീരദേശ ചട്ട ലംഘനങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ 8 മാസം കൂടി സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യവും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Read also: സരിതാ നായർക്ക് എതിരായ തൊഴിൽ തട്ടിപ്പ്; മൊഴിയിൽ ബെവ്കോ ഉദ്യോഗസ്ഥരുടെ പേരും