ഡെൽഹി: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നഷ്‌ട പരിഹാര കുടിശ്ശിക കൊടുത്തു തീര്‍ക്കാൻ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി. ജസ്‌റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് നവംബര്‍ 10ന് വീണ്ടും പരിഗണിക്കും.
പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് നല്‍കാനുള്ള നഷ്‌ട പരിഹാരത്തിന്റെ പകുതിത്തുക കെട്ടിവെയ്‌ക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫ്‌ളാറ്റ് പൊളിക്കാനും ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്‌ട പരിഹാരം നല്‍കാനുമൊക്കെയായി സംസ്‌ഥാന സര്‍ക്കാരിന് ഇതുവരെ ചെലവായത് 66 കോടിയിലേറെ രൂപയാണ്.
അതിനിടെ മരട് ഫ്‌ളാറ്റ് അഴിമതിക്കേസില്‍ സിപിഐഎം നേതാവ് കെഎ ദേവസിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സര്‍ക്കാരിന് അപേക്ഷ നല്‍കി. ഇത് മൂന്നാം തവണയാണ് സര്‍ക്കാരിന് ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കുന്നത്. മുമ്പ് രണ്ട് തവണ അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.
Also Read: കളിക്കാതെ കോടതിക്ക് മുന്നിൽ സത്യം തെളിയിക്കൂ; മഹുവ മൊയ്‌ത്ര