കളിക്കാതെ കോടതിക്ക് മുന്നിൽ സത്യം തെളിയിക്കൂ; മഹുവ മൊയ്‌ത്ര

By Desk Reporter, Malabar News
Mahua Moitra
Ajwa Travels

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് വൈകിപ്പിക്കുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. സോളിസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ചോദിച്ചതുകൊണ്ടാണ് വാദം കേള്‍ക്കുന്നത് വീണ്ടും വൈകിയതെന്ന് മഹുവ ആരോപിച്ചു. കോടതിയോട് കളിച്ച് സമയം കളയാതെ സത്യവാങ്മൂലം നല്‍കി കോടതിക്ക് മുന്നില്‍ സത്യം തെളിയിക്കുകയാണ് വേണ്ടതെന്നും മഹുവ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച സുപ്രീം കോടതി പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിക്കാന്‍ വെള്ളിയാഴ്‌ച വരെ സമയം വേണമെന്ന് തുഷാര്‍ മേത്ത കോടതിയോട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ഓഗസ്‌റ്റ് 16നാണ് പെഗാസസില്‍ കോടതി വാദം കേള്‍ക്കുക.

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ജോണ്‍ ബ്രിട്ടാസ് എംപി, അഭിഭാഷകനായ എംഎല്‍ ശര്‍മ എന്നിവരുടേത് ഉൾപ്പടെ പത്ത് ഹരജികളാണ് കോടതിക്ക് മുൻപിൽ ഉള്ളത്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനും, അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നശിപ്പിക്കാനും ലക്ഷ്യമിട്ട് ഏജൻസികൾ നടത്തിയ ശ്രമമാണ് പെഗാസസ് ഗൂഢാലോചനയെന്നാണ് ഹരജികളിൽ പറയുന്നത്.

ഇസ്രയേലി സ്‌ഥാപനമായ എൻഎസ്ഒയുടെ ‘പെഗാസസ്’ എന്ന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പ്രമുഖ രാഷ്‌ട്രീയക്കാർ, മാദ്ധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ പ്രവർത്തനങ്ങൾ സർക്കാർ ഏജൻസികൾ ഒളിഞ്ഞുനോക്കുന്നു എന്ന് ഹരജിയിൽ എഡിറ്റേഴ്‌സ് ഗിൽഡ് ആരോപിക്കുന്നു.

Most Read:  വാക്‌സിൻ; സ്വകാര്യ ആശുപത്രികൾക്ക് 126 കോടി രൂപ അനുവദിച്ച് സംസ്‌ഥാന സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE