മരട് ഫ്ളാറ്റ് കേസുകളിൽ വാദം കേൾക്കുന്നത് ജനുവരിയിലേക്ക് മാറ്റി

By News Desk, Malabar News
Supreme-Court_2020-Oct-14
Ajwa Travels

ന്യൂഡെൽഹി: മരട് ഫ്ളാറ്റ് കേസുകളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്ന് ജസ്‌റ്റിസ്‌ റോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. വാദം കേൾക്കുന്ന ദിവസം കേസിലെ നഷ്‌ടപരിഹാരം സംബന്ധിച്ച ഹരജികൾ കേൾക്കാമെന്നും കോടതി അറിയിച്ചു.

മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിന് വസ്‌തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് നിർമാതാക്കൾ നൽകിയ അപേക്ഷയിലാണ് കോടതി ഇന്ന് വാദം കേട്ടത്. പ്രാഥമിക നഷ്‌ടപരിഹാര വിതരണത്തിന് വേണ്ടി നിർമാതാക്കൾ നൽകേണ്ടിയിരുന്ന 61.5 കോടിയിൽ ഇത് വരെ നൽകിയത് 5 കോടിയിൽ താഴെയാണെന്ന് വ്യക്‌തമാക്കി ജസ്‌റ്റിസ്‌  ബാലകൃഷ്‍ണൻ നായർ സമിതി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

നഷ്‌ടപരിഹാരം നൽകുന്നതിന് വേണ്ടി വസ്‌തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന നിർമാതാക്കളുടെ ആവശ്യം സമിതി തള്ളിയെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

സംസ്‌ഥാനത്തെ തീരദേശ ചട്ട ലംഘനങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ 8 മാസം കൂടി സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യവും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Read also: സരിതാ നായർക്ക് എതിരായ തൊഴിൽ തട്ടിപ്പ്; മൊഴിയിൽ ബെവ്‌കോ ഉദ്യോഗസ്‌ഥരുടെ പേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE