കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന പരമാർശം വിവാദമായതോടെ വിശദീകരണവുമായി സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ മുക്കത്തെ വേദിയിലായിരുന്നു വിജയരാഘവന്റെ പരാമർശം.
എന്നാൽ പരാമർശം വിവാദമായതോട് കൂടി പ്രസ്‌താവനയിൽ വിശദീകരണം നൽകുകയായിരുന്നു വിജരാഘവൻ. ന്യൂനപക്ഷ വർഗീയതയാണ് കൂടുതൽ അപകടകരമെന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷ വർഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ടെന്നാണ് പറഞ്ഞത്, വിജയരാഘവൻ പറഞ്ഞു. തന്റെ പ്രസംഗം മാദ്ധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷം അനുഭവിക്കുന്ന ഒരു പ്രയാസമുണ്ട് നമ്മുടെ നാട്ടിൽ. ന്യൂനപക്ഷ വർഗീയത വർഗീയതയാണ്. ആ നിലപാടിനെ ഒരിക്കലും നമുക്ക് പ്രോൽസാഹിപ്പിക്കാൻ കഴിയില്ല. തങ്ങൾ ഈ വിഷയം വോട്ട് കണക്കാക്കി പറയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താരങ്ങൾ കോൺഗ്രസ് പാർട്ടിയിലേക്ക് ചേക്കേറുന്നത് ടൈറ്റാനിക്കിലേക്ക് ടിക്കറ്റ് എടുക്കുന്നതിന് സമമാണെന്നും വിജയരാഘവൻ പറഞ്ഞു. സിനിമാ താരം രമേഷ് പിഷാരടി ഉൾപ്പെടെയുള്ളവർ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് വിജയരാഘവന്റെ പ്രതികരണം.
Read also: സമരമറവിൽ കലാപത്തിന് ശ്രമം;യൂത്ത് കോൺഗ്രസിനെതിരെ എംഎ റഹീം; തിരിച്ചടിച്ച് ഷാഫി