ന്യൂഡെല്‍ഹി: രാജ്യത്ത് നിലവില്‍ 1.94 കോടിയിലധികം പേര്‍ക്ക് വാക്സിന് നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാര്‍ച്ച് അഞ്ചിന് രാജ്യത്ത് 15 ലക്ഷം പേര് വാക്സിന് സ്വീകരിച്ചെന്നും ഇതുവരെ നടത്തിയ ഏറ്റവും ഉയര്‍ന്ന വാക്സിനേഷന് തോതാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് ജനുവരി 16ന് ആരംഭിച്ച വാക്സിന് വിതരണം 50 ദിവസം പിന്നിടുകയാണ്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുനന്നണി പോരാളികള്‍ക്കുമാണ് വാക്സിന് നല്‍കിയത്. ആദ്യ ഡോസിന് ശേഷം രണ്ടാം ഡോസ് 28 ദിവസം പൂര്‍ത്തിയായവര്‍ക്ക് ഫെബ്രുവരി 13 മുതല്‍ നല്കി തുടങ്ങി കഴിഞ്ഞിരുന്നു.
അതോടൊപ്പം വാക്സിന് വിതരണം രണ്ടാം ഘട്ടവും രാജ്യത്ത് ആരംഭിച്ചു. 60 വയസ് കഴിഞ്ഞവര്‍ക്കും മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും രണ്ടാം ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. 68,53,083 ആരോഗ്യ പ്രവര്‍ത്തകര്‍, 60,90,931 കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയത്.
Read Also: ശ്വാസതടസം; പ്രഗ്യ സിംഗ് ഠാക്കൂറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു