തൃശൂർ : ട്രാഫിക് നിയമലംഘനത്തിന് യഥാസമയത്ത് പിഴയടക്കാത്ത കേസുകൾ ഇനിമുതൽ വെർച്വൽ കോടതികളിലേക്ക്. 15 ദിവസത്തിനകം പിഴയടക്കാത്ത സാഹചര്യത്തിലാണ് കേസുകൾ വെർച്വൽ കോടതികളിലേക്ക് കൈമാറുന്നത്. വാഹന ഉടമകൾക്കും, ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയാണ് ഇതെന്ന് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കി.
ഇ-ചലാൻ ഉപയോഗിച്ചുള്ള ആധുനിക രീതിയിലുള്ള വാഹനപരിശോധന മോട്ടോർവാഹന വകുപ്പ് ആരംഭിച്ചിട്ട് മാസങ്ങളായി. ഈ പരിശോധനാ രീതിയിലൂടെ നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് ചലാൻ ഇടുന്ന രീതിയാണ് ഇ-ചലാൻ. ഉടമ വാഹന രജിസ്ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്കും ഇ-ചലാൻ എസ്എംഎസ് ആയി ലഭിക്കും.
വെർച്വൽ കോടതി വഴി പിഴ അടക്കുന്നതിന് vcourts.gov.in എന്ന വെബ്സൈറ്റാണ് ഉപയോഗിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ വലിയ രീതിയിൽ സമയം ലഭിക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കൂടാതെ ട്രാഫിക് നിയമലംഘനങ്ങൾ പരമാവധി ഒഴിവാക്കാനും ഇത് സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Read also : കർഷക ആത്മഹത്യയിൽ വീണ്ടും നടുങ്ങി രാജ്യം