തിരുവനന്തപുരം: സംസ്‌ഥാനത്ത് പെന്‍ഷനും കിറ്റും വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ലെന്ന് സിപിഎം. റേഷന്‍, ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്‍വലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഷയത്തിൽ പരാതി നല്‍കിയ പ്രതിപക്ഷത്തിന്റെ ഗൂഢലക്ഷ്യം തുറന്നുകാട്ടുമെന്നും സിപിഎം വ്യക്‌തമാക്കി.
മാസങ്ങൾക്ക് മുന്നേ സ്‌കൂൾ കുട്ടികൾക്കു ലഭ്യമാക്കേണ്ട അരി ഇപ്പോൾ വിതരണം ചെയ്യുന്നതും വിഷുവിനു കൊടുക്കേണ്ട ഭക്ഷ്യക്കിറ്റ് ഏപ്രിൽ 6ന് മുൻപ് കൊടുക്കുന്നതും എൽഡിഎഫ് സർക്കാർ നടത്തുന്ന തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
അതേസമയം, അരി വിതരണം രാഷ്‌ട്രീയ പ്രചരണ ആയുധമാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കേന്ദ്ര പദ്ധതിയായ ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് കിറ്റ് നല്‍കിയതെന്നും എന്നാല്‍ അത് സംസ്‌ഥാനത്ത് പിണറായിയുടെ ചിത്രം വെച്ച് വിതരണം ചെയ്യുന്നു എന്നും മുരളീധരൻ പറഞ്ഞു.
Read also: അരിയും കിറ്റും മുടക്കാൻ പ്രതിപക്ഷം; ബിജെപിക്കുള്ള വാതിൽ തുറക്കുകയാണെന്ന് മുഖ്യമന്ത്രി