റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതികളുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഹൂതികളുടെ മൂന്ന് ഡ്രോണുകളും രണ്ട് ബോട്ടുകളും തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.
ദക്ഷിണ സൗദിയിലെ പ്രദേശങ്ങൾ ലക്ഷ്യമിട്ടായിരുന്നു രണ്ട് ഡ്രോണുകള്‍ വിക്ഷേപിച്ചത്. മറ്റൊരു ഡ്രോണ്‍ ഖമീസ് മുശൈത്തിലേക്കാണ് നീങ്ങിയത്. മൂന്നും അറബ് സഖ്യസേന തകർത്തു. സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ബോട്ടുകളും അറബ് സഖ്യസേന കണ്ടെത്തി നശിപ്പിച്ചു.
രാജ്യത്തെ സാധാരണ ജനങ്ങളെ ഭീകരാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന വ്യക്തമാക്കി.
യെമനിലെ പ്രതിസന്ധി പരിഹരിക്കാൻ സൗദി പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹൂതികൾ ആക്രമണം ആരംഭിച്ചത്. ഹൂതികളുടെ ആക്രമണങ്ങൾ സൗദി അറേബ്യയെ മാത്രമല്ല പെട്രോളിയം കയറ്റുമതിയെയും ഊർജ വിതരണത്തെയും സ്വതന്ത്ര ആഗോള വ്യാപാരത്തെയും ലക്ഷ്യമിടുകയാണെന്ന് സൗദി ആരോപിച്ചിരുന്നു.
Also Read: പിഎം കിസാൻ; കർഷകരിൽ നിന്നും പണം തിരിച്ച് പിടിക്കാൻ ഒരുങ്ങി കേന്ദ്രം