ശ്രീനഗര്‍: മുന്‍ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മാതാവിന്റെ പാസ്പോര്‍ട്ട് അപേക്ഷ തള്ളി. പോലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുല്‍ഷന്‍ നാസിറിന്റെ അപേക്ഷ നിരസിച്ചത്. മെഹ്ബൂബ മുഫ്തിയുടെ അപേക്ഷയും കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.
ഗുൽഷന്റെ അപേക്ഷക്ക് ജമ്മു കശ്മീര്‍ പോലീസിന്റെ സിഐഡി വകുപ്പ് അനുമതി നല്‍കിയില്ലെന്നാണ് റീജനല്‍ പാസ്പോര്‍ട്ട് ഓഫീസില്‍നിന്നു ലഭിച്ച അറിയിപ്പ്. അതേസമയം 70 വയസ് കഴിഞ്ഞ തന്റെ മാതാവ് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് സിഐഡി പറയുന്നതെന്നും ഹീനമായ മാര്‍ഗങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ പീഡിപ്പിക്കുകയാണ് എന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
മെഹ്ബൂബ മുഫ്തിക്ക് പാസ്പോര്‍ട്ട് നല്‍കുന്നതിനെയും നേരത്തെ തന്നെ പോലീസ് എതിര്‍ത്തിരുന്നു. മുഫ്തിയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയെങ്കിലും മറുപടി ഉണ്ടായില്ല. തുടർന്ന് ഹൈക്കോടതിയില്‍ നല്കിയ പരാതി പരിഗണിച്ചപ്പോഴാണ് സിഐഡി വിഭാഗത്തിന്റെ പ്രതികൂല റിപ്പോര്‍ട്ട് പ്രകാരമാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കിയത്.
ഇന്ത്യക്കു പുറത്ത് രാജ്യത്തിെന്റ പരമാധികാരത്തെയും അഖണ്ഡതയെയും ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ക്ക് തോന്നിയാല്‍ പാസ്പോര്‍ട്ട് ആക്ടിലെ 6(2) (സി) വകുപ്പ് പ്രകാരം പാസ്പോര്‍ട്ട് നിഷേധിക്കാമെന്നാണ് വിശദീകരണം. തുടർന്ന് ഹരജിക്കാരിക്ക് പാസ്പോര്‍ട്ട് അനുവദിക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കി മെഹ്ബൂബയുടെ ഹരജി തള്ളിയിരുന്നു.
Read also: ബൈപ്പാസ് സർജറിക്ക് വിധേയനായി രാഷ്ട്രപതി; ശസ്ത്രകിയ വിജയകരം