ന്യൂഡെൽഹി : രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്‍ത്രക്രിയ വിജയകരമായി പൂർത്തിയായി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്‌ട്രപതിക്ക് ബൈപ്പാസ് സർജറി വേണമെന്ന് ഡോക്‌ടർമാർ നിർദേശിക്കുകയായിരുന്നു. ട്വിറ്ററിലൂടെ രാഷ്‌ട്രപതിയുടെ സുഖവിവരം വ്യക്‌തമാക്കിയ രാജ്‌നാഥ് സിംഗ് അദ്ദേഹം വേഗം തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു.
ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് കഴിഞ്ഞ മാർച്ച് 27ആം തീയതിയാണ് രാഷ്‌ട്രപതിയെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്‌ധ ചികിൽസക്കായി അദ്ദേഹത്തെ ഡെൽഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തിന് ബൈപ്പാസ് സർജറി ആവശ്യമാണെന്ന് ഡോക്‌ടർമാർ നിർദേശിച്ചത്.
Read also : ഇ-സഞ്‍ജീവനി ഊർജിതമാക്കി ആരോഗ്യവകുപ്പ്