കാസർഗോഡ്: കള്ളനോട്ട് നൽകി ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ചെന്ന് പരാതി. തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപത്തെ ലോട്ടറി വിൽപന സ്റ്റാളിലെ സ്ത്രീയാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയ 2 പേർ സ്റ്റാളിലെത്തി ടിക്കറ്റെടുത്ത ശേഷം 2000 രൂപ നൽകി. സ്റ്റാളിൽ ആ സമയം ഉണ്ടായിരുന്ന 14 ടിക്കറ്റുകളും ഇവർ വാങ്ങി. 1500 രൂപ ബാക്കിയും നൽകി. എന്നാൽ മൊത്തവിൽപ്പന സ്റ്റാളിൽ എത്തിയപ്പോഴാണ് തട്ടിപ്പ് ഇവർക്ക് മനസിലായത്. ഇതോടെ പരാതി നൽകി.
സമാനമായ സംഭവത്തിൽ തൃശൂർ കുന്നംകുളം സ്വദേശി ഉൾപ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരിയയിലെ ഒരു ലോട്ടറി വിൽപനക്കാരി നൽകിയ പരാതിയിലാണ് ഇവർ അറസ്റ്റിലായത്. കള്ളനോട്ട് നൽകി ടിക്കറ്റും പണവും വാങ്ങിയും ടിക്കറ്റ് നമ്പർ തിരുത്തി സമ്മാനം അടിച്ചെടുക്കുകയും ചെയ്യുന്ന സംഘം ജില്ലയിലുണ്ടെന്നാണ് വിവരം.
Read Also: അദാനിയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; ആരോപണത്തിൽ ഉറച്ച് ചെന്നിത്തല