തിരുവനന്തപുരം: അദാനിയുമായുള്ള വൈദ്യുതി കരാര്‍ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതിമന്ത്രി പറയുന്നത് ശുദ്ധനുണയാണെന്നും ആരോപണം അവർത്തിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി വൈദ്യുതിയുടെ കാര്യത്തില്‍ മിച്ച സംസ്‌ഥാനമാണ് കേരളം. 2021-22ല്‍ വര്‍ഷം 811 യൂണിറ്റ് വൈദ്യുതിയാണ് സംസ്‌ഥാന വൈദ്യുതി ബോര്‍ഡിന്റെ കൈവശമുണ്ടാവുക. ഈ സാഹചര്യത്തില്‍ അദാനിയുടെ കൈയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടെ താൽപര്യമാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പിണറായി- അദാനി കൂട്ടുകെട്ടാണ് ഇതിലൂടെ തെളിയുന്നത്. പിണറായി വിജയന്‍ ഇടതുകൈകൊണ്ടും വലതു കൈകൊണ്ടും അദാനിയെ സഹായിക്കുകയാണ്. കരാറുകൊണ്ട് ദോഷമുണ്ടാകുന്നത് ജനങ്ങള്‍ക്കാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Read also: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍