തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായുള്ള കരാറാണ് പ്രതിപക്ഷം കരുതിവെച്ച ബോംബെങ്കില്‍ അത് ചീറ്റിപോയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം തുടങ്ങി വച്ചത് കോണ്‍ഗ്രസാണ്. എല്ലാ കരാറുകളും കെഎസ്ഇബി വെബ്സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഎംസിസി കരാറുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പടര്‍ത്താനുള്ള ശ്രമം നടക്കുന്നു. കരാര്‍ റദ്ദാക്കിയിട്ടുണ്ടെന്ന് വ്യവസായ സെക്രട്ടറി തന്നെ വ്യക്‌തമാക്കിയിരുന്നു. ഇങ്ങനെയുള്ള ആരോപണങ്ങള്‍ വരുമെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും പിണറായി വ്യക്‌തമാക്കി.
അദാനിയുടെ കമ്പനിയില്‍ നിന്ന് വൈദ്യൂതി വാങ്ങാന്‍ കെഎസ്ഇബിയുണ്ടാക്കിയ കരാറില്‍ വന്‍ അഴിമതി ഉണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. നിലവിൽ യൂണിറ്റിന് 2 രൂപ നിരക്കിൽ സോളാർ എനർജി ലഭിക്കും. എന്നാൽ, 2.82 രൂപക്കാണ് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കരാർ ഉണ്ടാക്കിയത്. ഇതുവഴി അദാനിക്ക് 1000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുന്നത് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ബിജെപിയും സിപിഐഎമ്മും ചേർന്നാണ് ഇതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read also: കേന്ദ്ര ഏജൻസികളുടെ നിയമവിരുദ്ധ പ്രവർത്തനം തടയും; കോടിയേരി