മസ്‌കറ്റ്: കോവിഡ് വ്യാപനം കൂട്ടുന്ന സാഹചര്യത്തിൽ ഒമാനിലെ ക്രൈസ്‌തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചതായി അധികൃതർ. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞവർഷം മാർച്ച് അവസാനം അടച്ച ദേവാലയങ്ങളും അമ്പലങ്ങളും ഡിസംബർ അവസാനം ആയിരുന്നു തുറന്നിരുന്നത്. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയുള്ള ആരാധനകൾക്കാണ് അനുമതി ഉണ്ടായിരുന്നത്.
ദുഖഃ വെള്ളിയാഴ്‌ചടെ ഭാഗമായുള്ള ശുശ്രൂഷകളും മറ്റും വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് നടത്തിയത്. ഓൺലൈനിലാണ് ബാക്കി വിശ്വാസികൾ ആരാധനയിൽ പങ്കുകൊണ്ടത്.
അതേസമയം വിശ്വാസികൾ വീടുകളിലും വാടകക്കെടുത്ത ഹാളുകളിലും മറ്റും പ്രാർഥനക്കായി ഒത്തുചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ദേവാലയങ്ങളുമായി ബന്ധപ്പെട്ടവർ അറിയിച്ചു. പ്രാർഥനകൾ വീടുകളിൽ മാത്രമായി ചുരുക്കാനും നിർദേശമുണ്ട്.
Read Also: പരസ്യ പ്രചാരണം ഇന്ന് തീരും; കൊട്ടിക്കലാശം ഇല്ലെങ്കിലും ആവേശം കുറയില്ല