പരസ്യ പ്രചാരണം ഇന്ന് തീരും; കൊട്ടിക്കലാശം ഇല്ലെങ്കിലും ആവേശം കുറയില്ല

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനും മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുള്ള പരസ്യ പ്രചാരണങ്ങൾ ഇന്ന് വൈകിട്ടോടെ അവസാനിക്കും. കലാശക്കൊട്ട് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ലംഘിക്കേണ്ട എന്നാണ് രാഷ്‌ട്രീയ പാർട്ടികളുടെ തീരുമാനം.

കോവിഡ് പശ്‌ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂർണമായും തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിയത്. ബൈക്ക് റാലിയും അനുവദിക്കില്ല. എന്നാൽ, റോഡ്‌ഷോക്കും മൈക്ക് പ്രചാരണത്തിനും നിശ്‌ചിത സമയംവരെ തടസമുണ്ടാകില്ല.

പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നക്‌സൽ ബാധിത പ്രദേശങ്ങളിൽ വൈകിട്ട് ആറു വരെയും മറ്റിടങ്ങളിൽ ഏഴു വരെയുമാണ് പരസ്യ പ്രചാരണം. പോളിങ് സാധനങ്ങളുടെ വിതരണം നാളെ (തിങ്കളാഴ്‌ച) നടക്കും.

ഇതുവരെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയ പ്രചാരണ പരിപാടികളാണ് നടന്നതെങ്കിലും കലാശത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനാണ് മുന്നണികളുടെ തീരുമാനം. കിറ്റ്, ക്ഷേമ പെൻഷൻ, വികസന പദ്ധതികൾ, ആഴക്കടൽ മൽസ്യബന്ധനം, ശബരിമല, പിൻവാതിൽ നിയമനം തുടങ്ങി ഇതുവരെയുള്ള പ്രചാരണ വിഷയങ്ങളെല്ലാം വോട്ടർമാരിലേക്ക് എത്തിക്കാനുള്ള അവസാന ശ്രമമാകും ഇന്ന് നടക്കുക.

തങ്ങൾക്കെതിരായ വിവാദങ്ങളെ വികസനവും ക്ഷേമ പദ്ധതികളും ഭരണനേട്ടവും മുൻനിർത്തി പ്രതിരോധിച്ച് തുടർഭരണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. ഒന്നാം തീയതി മുതൽ പിബി അംഗങ്ങളടക്കമുള്ള നേതാക്കൾ അവർക്കുള്ള സ്‌ഥലങ്ങളിലെ വീടുകളിൽ കയറി വോട്ടർമാരെ നേരിൽ കാണുന്നുണ്ട്. പ്രകടനങ്ങൾ ഒഴിവാക്കി ബൂത്ത് തലത്തിൽ വൈകിട്ട് പ്രകടനങ്ങളും യോഗങ്ങളും നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം.

പ്രചാരണത്തിന്റെ അവസാന ദിവസവും വോട്ടുറപ്പിക്കാൻ രാഹുൽ ഗാന്ധിയുണ്ടെന്ന ആത്‌മ വിശ്വാസത്തിലാണ് യുഡിഎഫ്. വയനാട്, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തുന്ന രാഹുൽ ഇന്ന് നിർണായക മൽസരം നടക്കുന്ന നേമത്ത് പ്രചാരണത്തിനായി എത്തും. കലാശക്കൊട്ട് നിരോധിച്ചതോടെ പരമാവധി വോട്ടർമാരെ കണ്ട് വോട്ടുറപ്പിക്കാനാണ് സ്‌ഥാനാർഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം, അവസാന ദിവസങ്ങളിൽ പ്രധാനമന്ത്രി എത്തിയതാണ് ബിജെപിക്ക് ആവേശമാകുന്നത്.

Also Read:  ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE