ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടരുന്നു. തീയിൽപെട്ട് 4 പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇന്നലെ ഉച്ചയോടെയാണ് സംസ്ഥാനത്തെ വിവിധ മേഖലകളിലായി 32 ഏക്കർ വനഭൂമിയിലേക്ക് തീ പടർന്നുപിടിച്ചത്. നിരവധി വന്യമൃഗങ്ങളും വെന്തുമരിച്ചതായാണ് വിവരം.
തീ അണക്കാനുള്ള ശ്രമം തുടരുകയാണെന്ന് സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംസ്ഥാനത്ത് ഇതിനോടകം റിപ്പോർട് ചെയ്തിട്ടുണ്ട്. 12000 ഗാർഡുകളും ഫയർ വാച്ചർമാരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ചുചേർത്തതായി മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് അറിയിച്ചു.
ഹെലികോപ്ടറിന്റെ സഹായത്തോടെ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉത്തരാഖണ്ഡിലേക്ക് എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഉത്തരാഖണ്ഡ് സർക്കാരിന് ഹെലികോപ്ടറുകൾ കൈമാറുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read also: മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടുത്തം; കോവിഡ് രോഗികളുൾപ്പെടെ 80 പേരെ രക്ഷപ്പെടുത്തി