ന്യൂഡെൽഹി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദ്നി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും പരാമർശിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ചികിൽസയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
അഭിഭാഷകനായിരിക്കെ മഅദ്നിക്ക് വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വി സുബ്രഹ്മണ്യൻ സ്വയം സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഹരജി പരിഗണിക്കുന്നത് അടുത്തയാഴ്ചയിലേക്ക് മാറ്റി. മഅദ്നിക്ക് വേണ്ടി ജയന്ത് ഭൂഷൺ, ഹാരിസ് ബീരാൻ എന്നിവർ ഹാജരായി.
Read Also: വോട്ട് ചെയ്യാം ഭയമില്ലാതെ, ജാഗ്രത അത്യാവശ്യം; ആരോഗ്യ വകുപ്പ്