ഡെൽഹി: പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്‌ഥകൾ സുപ്രീം കോടതി ഇളവ് ചെയ്‌തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി.
ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന മദനിയുടെ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോർട് കർണാടക പോലീസിന് കൈമാറണമെന്നും കോടതി വ്യക്‌തമാക്കി. കേരളത്തിലേക്ക് മഅദനിക്ക് കർണാടക പോലീസ് അകമ്പടി നൽകേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്‌താരം അടക്കം പൂർത്തിയായി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹരജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്‌തിരിക്കുന്നത്.
മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം കോടതി നേരത്തെ ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നുവെന്ന് ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി ചൂണ്ടിക്കാട്ടിയിരുന്നു. തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് വന്നതെന്നും എന്നാൽ പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്നും മഅദനി വാദിച
മഅദനിയ്‌ക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവരാണ് ഹാജരായത്.
Read Also: കെഎം ബഷീർ കേസ്; ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ