തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ. നിന്നുകൊണ്ട് യാത്ര അനുവദിക്കില്ലന്ന തീരുമാനം മാറ്റണമെന്നും നിയന്ത്രണം കടുപ്പിച്ചാൽ സർവീസ് നിർത്തി വയ്‍ക്കേണ്ട സാഹചര്യമാണെന്നും ബസ് ഉടമകൾ പറയുന്നു. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പൊതുഗതാഗതത്തിലും നിയന്ത്രണമേർപ്പെടുത്തിയത്.
എന്നാൽ ഇരുന്നു മാത്രം ബസിൽ യാത്ര ചെയ്‌താൽ മതിയെന്ന നിർദ്ദേശം അപ്രായോഗികമെന്നാണ് ബസ് ഉടമകളുടെ പക്ഷം. മുഴുവൻ സീറ്റുകളിലും ആളെയിരുത്തി ശേഷം സർവീസ് തുടങ്ങുമ്പോൾ വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പറ്റാതെയാവും.
നിൽക്കുന്ന യാത്രക്കാരുടെ എണ്ണം ഉൾപ്പെടെ നൽകിയാണ് നികുതി ഒടുക്കുന്നത്. അധികമാളുകളെ കയറ്റരുതെന്ന തീരുമാനം കെഎസ്ആർടിസിക്ക് ഉൾപ്പടെ വലിയ തിരിച്ചടിയാവുമെന്നാണ് ബസ് ഉടമകൾ പറയുന്നത്.
സ്ഥിതി തുടർന്നാൽ ബസുകൾ നിർത്തിയിടേണ്ടി വരും. ഇന്ധന വില വർദ്ധനയുണ്ടാക്കിയ പ്രതിന്ധിയിൽ നിന്ന് കരകയറുന്നതിനിടെ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകാനൊരുങ്ങുകയാണ് ബസ് ഉടമകൾ.
Read Also: പശ്‌ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്