തിരുവനന്തപുരം: ആക്കുളത്തെ ദക്ഷിണ വ്യോമസേന ആസ്‌ഥാനത്തിന് സമീപം തീപിടുത്തം. ദേശീയ യുദ്ധ സ്‌മാരകത്തിനായി നൽകിയ സ്‌ഥലത്താണ് തീപിടിത്തമുണ്ടായത്. തീ പടരുന്നത് വ്യോമസേനാ ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ അഗ്‌നിശമനാ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു.
വ്യോമ സേനയുടെയും കേരള ഫയർ സർവീസസിന്റെയും സംയുക്‌ത പരിശ്രമ ഫലമായി അൻപത് മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. സിവിൽ, മിലിട്ടറി സർവീസുകൾ നടത്തിയ സംയോജിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.
Read Also: മോൻസൺ കേസ്; പണം കൈപ്പറ്റിയ പോലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണം