ലക്‌നൗ : പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി വിവാഹം കഴിച്ച കേസിൽ ഉത്തർപ്രദേശിൽ യുവാവ് അറസ്‌റ്റിൽ. നിർബന്ധിത മതപരിവർത്തന നിരോധന നിയമം അനുസരിച്ചാണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്. ബീഹാറിലെ സമസ്‌തിപൂർ സ്വദേശിയായ തബാറക് ഖാൻ ആണ് അറസ്‌റ്റിലായത്.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം നടന്നത്. ഗോരഖ്പൂരിലെ വാടക വീട്ടിൽ താമസിക്കുന്ന തബാറക് മാർച്ച് 1ന് 14 വയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവം വിവാഹം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറയുന്നു. തുടർന്ന് ഇക്കാര്യം ആരോടും പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് വീട്ടിൽ എത്തിയ കുട്ടി അമ്മയോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. ശേഷം കുട്ടിയുടെ മാതാവാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. അറസ്‌റ്റിലായ യുവാവ് നിരന്തരമായി പെൺകുട്ടിയെ ശല്യം ചെയ്യാറുണ്ടെന്നും പെൺകുട്ടിയുടെ അമ്മ പോലീസിനെ അറിയിച്ചു. നിലവിൽ ഇവരുടെ നിക്കാഹ് നടത്തിയ ആൾക്ക് വേണ്ടിയുള്ള തിരച്ചിലും പോലീസ് ശക്‌തമാക്കിയിട്ടുണ്ട്.
Read also : പാർട്ടി വിരുദ്ധ പ്രവർത്തനം; പിറവത്ത് എൽഡിഎഫ് സ്‌ഥാനാർഥിയെ സിപിഎം പുറത്താക്കി