പാറ്റ്‌ന: ഗംഗാ നദീതീരത്ത് കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അടിയുന്ന പശ്‌ചാത്തലത്തില്‍ റാണിഘട്ടിലെ ഗംഗാ അതിര്‍ത്തിയില്‍ വല സ്‌ഥാപിച്ച് ബീഹാര്‍. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്‌ഥലമാണ് റാണിഘട്ട്. യുപിയിലെ ഗാസിപൂരില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഗംഗയിലേക്ക് ഒഴുക്കിയത് എന്നാണ് ബീഹാറിലെ ബക്‌സാര്‍ ഡിഎം അമന്‍ സമിര്‍ പറയുന്നത്. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബക്‌സാര്‍ ജില്ലയിലും സമീപ പ്രദേശങ്ങളിലുമാണ് കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 71ഓളം മൃതദേഹങ്ങള്‍ നദീതീരത്തു നിന്ന് കണ്ടെടുത്ത് സംസ്‌കരിച്ചെന്ന് ബീഹാര്‍ അധികൃതര്‍ അറിയിച്ചു.
Read also: കോവിഡ് വ്യാപനം; കേരളത്തിൽ ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന