മാവേലിക്കര: പുന്നമൂട്ടിൽ പിതാവിന്റെ വെട്ടേറ്റ് മരിച്ച ആറുവയസുകാരി നക്ഷത്രയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം നക്ഷത്രയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശേഷം അമ്മ വിദ്യയുടെ പത്തിയൂരിലുള്ള വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. നക്ഷത്രയുടെ കഴുത്തിന്റെ വലതു ഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്. പ്രതി മഹേഷ് (38) പോലീസ് കസ്‌റ്റഡിയിലാണ്.
ഏഴരക്കാണ് സംഭവം നടന്നത്. രണ്ടാം ക്ളാസ് വിദ്യാർഥിനിയായ നക്ഷത്രയെ സ്വന്തം അച്ഛൻ മഴുകൊണ്ട് വെട്ടുകയായിരുന്നു. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ മഹേഷ് പിന്തുടർന്നെത്തി ആക്രമിച്ചു.
സുനന്ദയുടെ കൈക്ക് വേട്ടേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ വെട്ടേറ്റ കുട്ടി സംഭവസ്‌ഥലത്ത് തന്നെ മരിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെയും മഹേഷ് മഴു കാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തിരുന്നു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അതേസമയം. ഇയാൾക്ക് ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.
Most Read: ലോകകേരളസഭ; മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു