കണ്ണൂർ: മലബാർ കലാപത്തിന്റെ നായകരെ സ്വാതന്ത്ര്യസമര രക്‌തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിൻറെ പ്രതിഷേധം ശക്‌തമാകുന്നു. ചരിത്രത്തെ നിരാകരിക്കാനാകില്ലെന്ന് സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്റെ വിമർശിച്ചു. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണ്. കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാകില്ലെന്നും വിജയരാഘവൻ പറഞ്ഞു.
മലബാർ കലാപത്തിന്റെ നേതാക്കളായിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും ഉൾപ്പടെ 387 പേരെ സ്വാതന്ത്ര്യ സമര രക്‌തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കൽ റിസര്‍ച്ച് (ഐസിഎച്ച്‌ആർ) ആണ് നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ഐസിഎച്ച്‌ആർ അറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച റിപ്പോർട് രഹസ്യമായാണ് ഐസിഎച്ച്‌ആർ സമർപ്പിച്ചിരിക്കുന്നത്. നടപടിയിൽ രാഷ്‌ട്രീയ സമ്മർദ്ദമില്ലെന്നും കൗൺസിൽ അധികൃതർ പറയുന്നു.
Also Read: ചിന്നക്കനാൽ സർവീസ് ബാങ്കിനെതിരെയും ആരോപണം; വിശദീകരണം തേടി സിപിഐ