തിരുവനന്തപുരം : കേരള പോലീസ് നിയമഭേദഗതിയില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്‌ച സമ്മതിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. നിയമഭേദഗതിയില്‍ പാര്‍ട്ടിക്ക് ജാഗ്രത കുറവ് ഉണ്ടായതായി അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍ ഭേദഗതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തന്നെ അത് തിരുത്തുവാനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ് നിയമം പിന്‍വലിക്കാനുള്ള തീരുമാനം ഉണ്ടായത്. ഭേദഗതി കൊണ്ടുവരാനുള്ള ലക്ഷ്യം നല്ലതായിരുന്നെങ്കിലും, ഭേദഗതി തയ്യാറാക്കിയപ്പോള്‍ പിഴവ് ഉണ്ടായതായി അദ്ദേഹം പറഞ്ഞു.
പോലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആരെയും വ്യക്‌തിപരമായി പഴിചാരേണ്ടതിന്റെ ആവശ്യകത ഇല്ലെന്നും വിജയരാഘവന്‍ വ്യക്‌തമാക്കി. വിമര്‍ശനങ്ങളെ തുടര്‍ന്ന് പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചതിനെ പിന്നാലെയാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി ഭേദഗതി തയ്യാറാക്കിയതില്‍ ജാഗ്രത കുറവ് ഉണ്ടായതായി വ്യക്‌തമാക്കുന്നത്. കൂടാതെ സംസ്‌ഥാനത്ത് ഉടന്‍ നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി മൃദുസമീപനത്തോടെ മുന്നോട്ട് പോകുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന് വിജയരാഘവന്‍ ആരോപിച്ചു. ഇത് വലിയ അപകടകരമായ സഖ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം 3 ആം തീയതി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തിക്കൊണ്ട് സംസ്‌ഥാനത്ത് വികസന വിളംബരം നടത്തുമെന്നും, 5 ആം തീയതി സംസ്‌ഥാനത്ത് ഉടനീളം ഓണ്‍ലൈന്‍ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also : പ്രചാരണ തിരക്കിൽ സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി