കൊച്ചി: സിസ്‌റ്റര്‍ അഭയ കേസിലെ വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും സമര്‍പ്പിച്ച അപ്പീല്‍ ഹരജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹരജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഫയലില്‍ സ്വീകരിച്ചിരുന്നു. സാക്ഷി മൊഴികളുടെ അടിസ്‌ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം.
കൂടാതെ കേസിലെ 49ആം സാക്ഷിയായ രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും അപ്പീലില്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് തിരുവനന്തപുരം സിബിഐ കോടതി പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്. ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സിസ്‌റ്റർ സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. തോമസ് കോട്ടൂരാണ് ആദ്യം വിധിക്കെതിരായി ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ സെഫിയും ഹരജി സമർപ്പിച്ചു.
Read Also: രാജ്യമെമ്പാടും ഫാസ്‌ടാഗ് നിർബന്ധമായി; പണം അടക്കുന്ന ട്രാക്കുകൾ നിർത്തി