തൃശൂർ: ജില്ലയിലെ വെള്ളിക്കുളങ്ങരയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയിരുന്ന മകൻ അനീഷ് കീഴടങ്ങി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് കമ്മീഷണർ ഓഫീസിൽ അനീഷ് കീഴടങ്ങിയത്. നിലവിൽ ഇയാളുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ അനീഷിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്.
കൊലപാതകത്തിന് പിന്നാലെ അനീഷ് തിരുവനന്തപുരത്തേക്കാണ് പോയത്. തുടർന്ന് ഇയാൾക്കായി പോലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇന്നലെ രാവിലെയോടെയാണ് അനീഷ് വീടിന് മുന്നിൽ വച്ച് അനീഷ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കുട്ടൻ(60), ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിൽ മാവിൻ തൈ നടുന്നതിന് ചൊല്ലിയുണ്ടായ തർക്കമാണ് ഇരുവരുടെയും കൊലപാതകത്തിലേക്ക് നയിച്ചത്.
അനീഷും മാതാപിതാക്കളും തമ്മിൽ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുള്ളതായി നാട്ടുകാർ വ്യക്‌തമാക്കിയിരുന്നു. ഇതായിരിക്കാം കൊലപാതകത്തിന് പിന്നിലെന്ന് നാട്ടുകാർ കൂട്ടിച്ചേർക്കുകയും ചെയ്‌തു.
Read also: കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു; ഇടത് സംഘടനയും സമരത്തിലേക്ക്