മസ്‌കറ്റ്: പൊതുസ്‌ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങി മസ്‌കറ്റ് നഗരസഭ. ആരെങ്കിലും പൊതുസ്‌ഥലത്ത് തുപ്പുകയാണെങ്കില്‍ 20 റിയാല്‍ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു.
പൊതു സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍ ഒഴിവാക്കാനും പരിസ്‌ഥിതി സംരക്ഷണം മുൻനിർത്തിയുമാണ് നടപടിയെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
കൂടാതെ മരങ്ങള്‍ക്ക് താഴെയോ വിനോദ സ്‌ഥലങ്ങളിലോ തീയിടുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. മരങ്ങളെയോ പ്രദേശത്തെയോ ബാധിക്കുന്ന തരത്തില്‍ തീ ഇടുകയോ ഇതുമൂലം ചുറ്റുമുള്ള ആളുകളെ ശല്യപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ 20 റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി വ്യക്‌തമാക്കി.
Most Read: വിജയ് ബാബുവിനെതിരായ അറസ്‌റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറി