നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല- ഡിജിപി

By Desk Reporter, Malabar News
actress assault Case; How to tell if the hash value of the memory card has changed? High Court
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി. മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ സംബന്ധിച്ച് ശാസ്‌ത്രീയ വിവരങ്ങളും കോടതി ആരാഞ്ഞു. മെമ്മറി കാര്‍ഡിന്റെ വീഡിയോ ഹാഷ് വാല്യൂവില്‍ മാറ്റമില്ലെന്നും വോളിയം ഹാഷ് വാല്യൂവിന് മാത്രമാണ് മാറ്റം എന്നും കോടതി പറഞ്ഞു. മെമ്മറി കാര്‍ഡിലെ ഫയലുകള്‍ തുറന്ന് പരിശോധിച്ചാല്‍ കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറുമെന്ന് ഫോറന്‍സിക് ലാബ് അസി. ഡയറക്‌ടർ ദീപ കോടതിയെ അറിയിച്ചു.

അന്വേഷണം വൈകിപ്പിക്കുക മാത്രമാണ് ക്രൈം ബ്രാഞ്ചിന്റെ ഹരജിയുടെ ലക്ഷ്യമെന്ന് പ്രതിഭാഗം കോടതിയിൽ ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിഭാഗം ആരോപിക്കുന്നത് പോലെ യാതൊരു അജണ്ടയും ഇല്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.

ഏത് ലാബില്‍ പരിശോധിക്കണമെന്ന് പറയാന്‍ പ്രതിക്ക് എന്ത് അധികാരമെന്ന് കഴിഞ്ഞ ചൊവ്വാഴ്‌ച ഹരജി പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. എഡിറ്റ് ചെയ്‌തിട്ടുണ്ടോയെന്നും കോപ്പി ചെയ്‌തിട്ടുണ്ടോയെന്നും അറിയണം. ദൃശ്യങ്ങളുടെ ശബ്‌ദം മാറിയാല്‍ പോലും അർഥം മാറും. ഹാഷ് വാല്യൂ മാറിയതുകൊണ്ടുള്ള കുഴപ്പമാണ് അറിയേണ്ടതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

Most Read:  മഹാരാഷ്‌ട്ര സർക്കാർ പൊതുജനത്തിന്റെ വിശ്വാസം സമ്പാദിക്കുന്നു, പക്ഷെ…; അധിർ ചൗധരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE