കളക്‌ടർ ഇടപെട്ടു; ഒന്നര ദിവസത്തിന് ശേഷം കോഴിക്കോട് കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ചു

By Team Member, Malabar News
Malabarnews_kozhikode medical college
Representational image
Ajwa Travels

കോഴിക്കോട് : മരണം നടന്ന് ഒന്നര ദിവസമായിട്ടും സംസ്‌കാരം നടത്താതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം ഒടുവില്‍ സംസ്‌കരിച്ചു. പഞ്ചായത്തും, കോര്‍പ്പറേഷനും തമ്മില്‍ നടന്ന പഴിചാരലുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള സ്‌ഥലം ലഭിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശനിയാഴ്‌ചയാണ് കോവിഡ് ബാധിച്ചു ഉള്ളിയേരി സ്വദേശിയായ രാജന്‍ മരിച്ചത്. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്താന്‍ സ്‌ഥലമില്ലാത്തതിനാല്‍ ബന്ധുക്കള്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ചു. എന്നാല്‍ പഞ്ചായത്തില്‍ പൊതു ശ്‌മശാനം ഇല്ലെന്ന കാരണത്താല്‍ ഇവരെ മടക്കി അയച്ചു. തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ഇതേ ആവശ്യവുമായി കത്ത് നല്‍കിയെങ്കിലും കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന ആളല്ലാത്തതിനാല്‍ കോര്‍പ്പറേഷന്റെ ശ്‌മശാനത്തില്‍ സംസ്‌കരിക്കാന്‍ സാധിക്കില്ലെന്ന് അവരും ഉറപ്പിച്ചു.

അവസാനം കളക്‌ടർ ഇടപെട്ടതോടെ ഇന്ന് വൈകുന്നേരം നാലരയോടെ മാവൂര്‍ റോഡിലുള്ള ശ്‌മശാനത്തില്‍ സംസ്‌കാരം നടത്തുകയായിരുന്നു. നീണ്ട ഒന്നര ദിവസമാണ് അധികൃതര്‍ കനിയാത്തതിനെ തുടര്‍ന്ന് രാജന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചത്.

Read also : സംസ്‌കരിക്കാന്‍ സ്‌ഥലമില്ല; കോഴിക്കോട് 28 മണിക്കൂർ കഴിഞ്ഞിട്ടും കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE