കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു; ഇടപെട്ട് കളക്‌ടർ

By Trainee Reporter, Malabar News
Kozhikkode medical college
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു. കോവിഡ് മുന്നണി പോരാളികളായ 679 ജീവനക്കാരെ പിരിച്ചു വിട്ടതോടെയാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായത്. ഇതോടെ വിഷയത്തിൽ ജില്ലാ കളക്‌ടർ ഇടപെട്ടിരിക്കുകയാണ്. ആശുപത്രി വികസന സമിതി ഉടൻ ചേരാൻ നിർദ്ദേശം നൽകിയതായി ജില്ലാ കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഢി അറിയിച്ചു.

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം താളം തെറ്റിയതായും ആശുപത്രി വികസന സമിതി വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യുമെന്നും കളക്‌ടർ അറിയിച്ചു. മെഡിക്കൽ കോളേജിന് പുറമെ ബീച്ച് ആശുപത്രിയുടെ പ്രവർത്തനവും ജീവനക്കാരെ പിരിച്ചുവിട്ടത് മൂലം താളംതെറ്റിയിട്ടുണ്ട്. ഇവിടെയും ശുചീകരണ തൊഴിലാളികളെയാണ് കൂടുതൽ പിരിച്ചുവിട്ടത്.

കോവിഡിനൊപ്പം മറ്റ് രോഗികളും ചികിൽസയിൽ ഉള്ളതിനാൽ ആവശ്യത്തിന് ഡോക്‌ടർമാർ ഇല്ലാത്തതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ഡാറ്റ എൻട്രി ജീവനക്കാർ ഇല്ലാത്തതിനാൽ ഇവരുടെ ജോലി മറ്റ് ആരോഗ്യപ്രവർത്തകരാണ് ചെയ്യുന്നത്. ഇത് കോവിഡ് വാക്‌സിനേഷനെയടക്കം പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Most Read: ഫസൽ വധക്കേസ്; പിന്നിൽ കൊടിസുനി, കാരായിമാർ മുഖ്യ ആസൂത്രകരെന്ന് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE