കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു. കോവിഡ് മുന്നണി പോരാളികളായ 679 ജീവനക്കാരെ പിരിച്ചു വിട്ടതോടെയാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായത്. ഇതോടെ വിഷയത്തിൽ ജില്ലാ കളക്‌ടർ ഇടപെട്ടിരിക്കുകയാണ്. ആശുപത്രി വികസന സമിതി ഉടൻ ചേരാൻ നിർദ്ദേശം നൽകിയതായി ജില്ലാ കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഢി അറിയിച്ചു.
ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം താളം തെറ്റിയതായും ആശുപത്രി വികസന സമിതി വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യുമെന്നും കളക്‌ടർ അറിയിച്ചു. മെഡിക്കൽ കോളേജിന് പുറമെ ബീച്ച് ആശുപത്രിയുടെ പ്രവർത്തനവും ജീവനക്കാരെ പിരിച്ചുവിട്ടത് മൂലം താളംതെറ്റിയിട്ടുണ്ട്. ഇവിടെയും ശുചീകരണ തൊഴിലാളികളെയാണ് കൂടുതൽ പിരിച്ചുവിട്ടത്.
കോവിഡിനൊപ്പം മറ്റ് രോഗികളും ചികിൽസയിൽ ഉള്ളതിനാൽ ആവശ്യത്തിന് ഡോക്‌ടർമാർ ഇല്ലാത്തതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ഡാറ്റ എൻട്രി ജീവനക്കാർ ഇല്ലാത്തതിനാൽ ഇവരുടെ ജോലി മറ്റ് ആരോഗ്യപ്രവർത്തകരാണ് ചെയ്യുന്നത്. ഇത് കോവിഡ് വാക്‌സിനേഷനെയടക്കം പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Most Read: ഫസൽ വധക്കേസ്; പിന്നിൽ കൊടിസുനി, കാരായിമാർ മുഖ്യ ആസൂത്രകരെന്ന് സിബിഐ