ഫസൽ വധക്കേസ്; പിന്നിൽ കൊടിസുനി, കാരായിമാർ മുഖ്യ ആസൂത്രകരെന്ന് സിബിഐ

By News Desk, Malabar News
Fasal Murder Case
Ajwa Travels

കണ്ണൂർ: തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർഎസ്‌എസ്‌ ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവെച്ചു. ആർഎസ്‌എസ്‌ പ്രവർത്തകൻ സുബീഷിന്റെ മൊഴി പോലീസ് കസ്‌റ്റഡിയിൽ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ വ്യക്‌തമാക്കി. കൊലപാതകത്തിന് പിന്നിൽ കൊടി സുനിയും സംഘവുമാണ്. കാരായി രാജനും ചന്ദ്രശേഖരനും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരാണെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

കേസിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സിബിഐ പുനരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരൻ അബ്‌ദുൽ സത്താർ സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഉത്തരവ്. സുബീഷിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസ് പുനരന്വേഷിക്കണം എന്നായിരുന്നു കോടതിയുടെ നിർദ്ദേശം.

മറ്റൊരു കേസിൽ അറസ്‌റ്റിലായപ്പോഴാണ് ഫസൽ വധത്തിന് പിന്നിൽ ആർഎസ്‌എസ്‌ ആണെന്ന് സുബീഷ് മൊഴി നൽകിയത്. ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്‌എസ്‌ ആണെന്ന മൊഴി സുബീഷിനെ കസ്‌റ്റഡിയിൽ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണെന്നും തങ്ങളുടെ ആദ്യ കുറ്റപത്രം ശരിവെച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും സിബിഐ സംഘം സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

Also Read: കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം; അഞ്ച് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE