റിയാദ്: ഇന്ന് മുതൽ സൗദിയിൽ വീണ്ടും പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ടു മൂന്നു ദിവസം ഇത് നീണ്ടു നിൽക്കുമെന്നും, രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റിന് പുറമെ ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
ഇറാഖില്‍ നിന്ന് രൂപം കൊണ്ട മറ്റൊരു പൊടിക്കാറ്റ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അടിച്ചുവീശിയിരുന്നു. തലസ്‌ഥാനമായ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ദൂരക്കാഴ്‍ച അസാധ്യമാകുന്ന തരത്തിലാണ് കാറ്റ് ബാധിച്ചത്. തുടർന്നാണ് ഇപ്പോൾ വീണ്ടും പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്.
ഈ സാഹചര്യത്തിൽ ആളുകൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്‌ചയുണ്ടായ പൊടിക്കാറ്റിനെ തുടർന്ന് റിയാദില്‍ മാത്രം 1,285 പേര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളില്‍ ചികിൽസ തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്.
Read also: മധ്യപ്രദേശിൽ ഭിന്നശേഷിക്കാരനായ വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തി