ഡെൽഹി: വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന് ഇന്ന് തുടക്കം. ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാം. അന്തിമ നിയമന പട്ടിക ഡിസംബർ 11ന് പുറത്തിറക്കും.
വിജ്‌ഞാപനം സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ indianairforce.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നാവിക സേനയിലേക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ നാളയാണ് തുടങ്ങുക. അടുത്ത മാസം മുതലാണ് കരസേന രജിസ്‌ട്രേഷൻ.
അതേസമയം രാജ്യത്ത് അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ബിഹാറിൽ പലയിടങ്ങളിലും പ്രതിഷേധം തുടുരുകയാണ്. യുപി, ഹരിയാന സംസ്‌ഥാനങ്ങളിൽ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത്ത കിസാൻ മോർച്ച പ്രതിഷേധം നടത്തും.
ഇതിനിടെ ഒരു റാങ്ക് ഒരു പെൻഷന്‍ പദ്ധതിയിലൂടെ സൈനികരുടെ പെൻഷൻ തുക കുടിശിക അടക്കം നല്‍കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാര്‍. അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. രണ്ടായിരം കോടി രൂപയാകും കുടിശികയിനത്തില്‍ സർക്കാരിന് നല്‍കേണ്ടി വരുക.
Most Read: ഗൂഢാലോചന കേസ്; സ്വപ്‍നക്ക് വീണ്ടും നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം