തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കി. തിങ്കളാഴ്‌ച 11 മണിയോടെ പോലീസ് ക്‌ളബ്ബില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം. ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുന്‍ മന്ത്രി കെടി ജലീല്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പിഎസ് സരിത്തിനെ ചോദ്യം ചെയ്‌തിരുന്നു.
സ്വർണക്കടത്ത് കേസിലും പ്രതി സ്വപ്‍ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 മണിക്കൂര്‍ ആണ് ഇഡി സ്വപ്‌നയെ ചോദ്യം ചെയ്‌തത്. സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‍നയുടെ പുതിയ ആരോപണങ്ങളെ കുറിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. ആരോപണങ്ങള്‍ സംബന്ധിച്ച് ചില തെളിവുകളും സ്വപ്‍ന അന്വേഷണസംഘത്തിന് നല്‍കിയെന്നാണ് സൂചന. സ്വപ്‍ന നല്‍കിയ മൊഴിയും കോടതിയില്‍ നിന്ന് ലഭിച്ച രഹസ്യ മൊഴിയും തമ്മില്‍ താരതമ്യം ചെയ്‌താവും അന്വേഷണ സംഘത്തിന്റെ തുടര്‍നടപടികള്‍.
ഇന്നലെ ഏഴര മണിക്കൂറോളമാണ് സ്വപ്‍നയെ ചോദ്യം ചെയ്‌തത്. സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‍നയുടെ പുതിയ ആരോപണങ്ങളെ കുറിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. ഇഡിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വീണ്ടും ഹാജരാകുമെന്നും സ്വപ്‌ന പറഞ്ഞിരുന്നു.
Most Read: വാടകഗർഭം; സ്‌ത്രീകൾക്ക് മൂന്ന് വർഷത്തെ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് നിർദ്ദേശം