ചെന്നൈ: ‘സാര്‍പ്പട്ട പരമ്പര’ എന്ന ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ പാ രഞ്‌ജിത്തിന് നോട്ടീസ് അയച്ച് അണ്ണാ ഡ്രാവിഡ മുന്നേറ്റ കഴകം. സിനിമയിലെ വിവിധ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആരോപിച്ച് നിര്‍മാതാവിനും, ചിത്രം റിലീസ് ചെയ്‌ത ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങുമെന്നാണ് എഐഎഡിഎംകെ നേതാവ് ജയകുമാര്‍ പറയുന്നത്. ചെന്നൈയിലെ ബോക്‌സിംഗ് സംഘങ്ങൾക്ക് ഇടയിലെ പകയും, ദ്രാവിഡ രാഷ്‌ട്രീയവും എല്ലാം അവതരിപ്പിക്കുന്ന ചിത്രം അടിയന്തരാവസ്‌ഥ കാലത്തിന്റെ പശ്‌ചാത്തലത്തിലാണ് മുന്നോട്ട് പോവുന്നത്.
ബോക്‌സിംഗുമായി എംജിആറിന് ബന്ധമില്ല എന്ന നിലയിലാണ് ചിത്രം കഥ പറയുന്നത്. ഡിഎംകെയെ ചിത്രം ഉയര്‍ത്തിക്കാട്ടുന്നു. മദ്യനിരോധനം കൊണ്ടു വന്നയാളാണ് എംജിആര്‍. ഇതില്‍ നിന്നെല്ലാം വിരുദ്ധമായി എംജിആറിനെ ചിത്രീകരിക്കുന്നതായാണ് നോട്ടീസ് ആരോപിക്കുന്നു. ഡിഎംകെയുടെ പ്രചാരണ ചിത്രം എന്ന നിലയിലാണ് സാര്‍പ്പട്ട പരമ്പരയെന്നും എഐഎഡിഎംകെ ആരോപിക്കുന്നു.
Read Also: മലപ്പുറം എആർ നഗർ ബാങ്കിനെതിരെ കൂടുതൽ ഇടപാടുകാർ രംഗത്ത്