ന്യൂഡെൽഹി: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ ചോദ്യം ചെയ്‌ത ഹരജിയില്‍ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയാണ് ഡെൽഹി ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്‌റ്റിസ് ഡിഎൻ പാട്ടീല്‍, ജസ്‌റ്റിസ് ജ്യോതി സിംഗ് എന്നിവര്‍ അടങ്ങിയ രണ്ടംഗ ബഞ്ചാണ് ഹരജിയില്‍ വിധി പറയുന്നത്.
ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ റദ്ദാക്കണമെന്നാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ ആവശ്യം. എയര്‍ ഇന്ത്യ വന്‍ നഷ്‌ടത്തിലായ സാഹചര്യത്തില്‍ എടുത്ത നയപരമായ തീരുമാനമാണ് ഇതെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിട്ടുള്ളത്. ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
എയർ ഇന്ത്യ ഓഹരി വിൽപന നിയമവിരുദ്ധവും അഴിമതിയും, ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധവുമാണെന്നും സുബ്രഹ്‌മണ്യം സ്വാമി ആരോപിക്കുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബർ എട്ടിനാണ് ടാറ്റയുടെ ടെൻഡർ സർക്കാർ അംഗീകരിച്ചത്. ഒക്‌ടോബർ 11ന് ടെൻഡർ സ്വീകരിച്ചതിന്റെ കത്ത് കേന്ദ്രം ടാലസ് കമ്പനിക്ക് കൈമാറിയത്.
Read Also: നടി ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂഷന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ