കൊല്ലം: സ്‍ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ശശീന്ദ്രൻ മന്ത്രിസ്‌ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും എത്രയും വേഗം പുറത്താക്കാൻ സർക്കാർ തയ്യാറാവണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
സ്‍ത്രീപീഡന പരാതി ഒതുക്കിതീർക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി രാജിവെക്കണം. എകെ ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. തന്റെ പദവി ദുരുപയോഗം ചെയ്‌ത മന്ത്രി തൽസ്‌ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും വിഡി സതീശൻ പറഞ്ഞു.
എന്‍സിപി സംസ്‌ഥാന നിര്‍വാഹക സമിതിയംഗം ജി പത്‌മാകരനെതിരെയുള്ള പീഡന പരാതി തീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്നാണ് എകെ ശശീന്ദ്രനെതിരെ ഉയർന്നിരിക്കുന്ന ആരോപണം. പാർട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് താൻ ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോൾ പിൻമാറിയെന്നും മന്ത്രി പറഞ്ഞു. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തിൽ ഇടപെട്ടിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: അവയവദാനം; കാലതാമസം ഒഴിവാക്കാന്‍ നടപടിയുമായി ആരോഗ്യ വകുപ്പ്