ന്യൂഡെൽഹി: സ്‍ത്രീ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ എകെ ശശീന്ദ്രൻ രാജിവെക്കേണ്ടെന്ന് എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ. പാർട്ടി സമിതിയുടെ അന്വേഷണ റിപ്പോർട് ലഭിച്ചുവെന്നും എകെ ശശീന്ദ്രൻ രാജി വെക്കേണ്ടെന്നും പിസി ചാക്കോ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്താൻ സംസ്‌ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിനെയാണ് എൻസിപി ചുമതലപ്പെടുത്തിയത്.
വിഷയത്തിൽ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി പിസി ചാക്കോ ചർച്ച നടത്തിയിരുന്നു. ആരോപണത്തിൽ കഴമ്പില്ലെന്നും ശശീന്ദ്രൻ രാജി വെക്കേണ്ട ആവശ്യമില്ലെന്നും ശരദ് പവാർ അറിയിച്ചതായി ചാക്കോ പറഞ്ഞു. തങ്ങളുടെ നിലപാട് സിപിഐഎമ്മിനെയും അറിയിച്ചിട്ടുണ്ട് എന്ന് ചാക്കോ വ്യക്‌തമാക്കി. ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാട് തന്നെയാണ് സിപിഎമ്മും സ്വീകരിച്ചിരുന്നത്.
എന്‍സിപി സംസ്‌ഥാന നിര്‍വാഹക സമിതിയംഗം ജി പത്‌മാകരനെതിരെയുള്ള പീഡന പരാതി തീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്നാണ് എകെ ശശീന്ദ്രനെതിരെ ഉയർന്ന ആരോപണം. തുടർന്ന് മന്ത്രി രാജി വെക്കണമെന്നും ഇല്ലെങ്കിൽ മുഖ്യമന്ത്രി ശശീന്ദ്രനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
Read also: ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ല, അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചു; റിനൈ മെഡിസിറ്റി